July 30, 2018

മറഡോണ (റിവ്യു)


വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നൊരു പ്രയോഗമുണ്ട്. അതു സത്യമാണെന്ന് ഇന്നെനിക്കു മനസ്സിലായി. ഒരു സിനിമക്ക് പോയി കുറെ നാളായല്ലോ എന്ന് വിചാരിച്ചാണ് ഇന്ന് "മെഴുതിരി അത്താഴങ്ങള്‍"ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. സംഗതി നമ്മുടെ ജാഡനൂപ് ആണെങ്കിലും ട്രെയിലറിലെ ഭീകര സാഹിത്യം കേട്ടപ്പോ ഒന്നങ്ങട് പരീക്ഷിച്ചു നോക്കാം എന്ന് കരുതി. സമയത്തിനും അരമണിക്കൂര്‍ മുമ്പേ തീയറ്ററില്‍ എത്തിയപ്പോള്‍ അവിടെ വലിയ തിരക്കൊന്നും ഇല്ല. ഷോ തുടങ്ങാനുള്ള സമയം ആയപ്പോള്‍ മാനേജര്‍ "അത്താഴ"ത്തിനു ടിക്കറ്റ് എടുത്തവരെ അന്വേഷിച്ചു വന്നു. കസ്റ്റമര്‍ ഈസ്‌ കിംഗ്‌ എന്ന പഴയ മാര്‍ക്കെറ്റിംഗ് തന്ത്രം പയറ്റി തീയട്ടരിലെക്ക് ആനയിച്ചു ഇരുത്താനാകും എന്നൊക്കെ വിചാരിച്ച ഞങ്ങളുടെ അടുത്തേക്ക് ഒരപെക്ഷയുമായാണ് പുള്ളി വന്നത്. ആകെ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ "അത്താഴ"ത്തിനു ടിക്കറ്റ് എടുത്തിട്ടുള്ളൂ ത്രെ! അതുകൊണ്ട് അവര്‍ക്ക് ഷോ കാണിക്കാന്‍ സാധിക്കില്ല, വേണേല്‍ മറഡോണക്ക് തരാം എന്ന് പറഞ്ഞു. എന്തായാലും വന്നതല്ലേ എന്ന് നിരീച്ചു മറഡോണക്ക് തല വെക്കാം എന്ന് തിരുമാനമായി. അങ്ങനെയാണ് ഇന്ന് ഉച്ചക്ക് ഞങ്ങള്‍ 'മറഡോണ' കാണാന്‍ ഇടയായത്.

ഞങ്ങള്‍ അവസാനമായി കണ്ട സിനിമ ഇതേ തീയറ്ററില്‍, ഇതേ ടോവീനോ അഭിനയിച്ച "മായനദി" ആയിരുന്നു. അന്ന് ആ സിനിമ ഞങ്ങള്‍ രണ്ടാള്‍ക്കും ഒട്ടും ഇഷ്ടപെട്ടില്ല. എന്നാല്‍ 'മറഡോണ' കണ്ടു ഇറങ്ങിയപ്പോള്‍ "മായാനദി"യോടുള്ള ദേഷ്യം കുറച്ചു കുറഞ്ഞു എന്നുപറഞ്ഞാല്‍ അതിശയോക്തി ആകില്ല.

വീണ്ടും അടിപിടി കേസും ഗുണ്ടായിസവും ആയി നടക്കുന്ന ടോവീനോ, കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിച്ചു താമസിക്കുന്ന ടോവീനൊ, ഗുണ്ടയെങ്കിലും നല്ല മനസ്സിന്‍റെ ഉടമയായ ടോവീനോ, ഒളിതാമാസത്തിനടയില്‍ പ്രേമം (പുള്ളി പാര്‍ട്ടീന്‍റെ ആളാ!), ടോവീനോയെ പിടിക്കാന്‍ പിന്നാലെ കുറെ പേര്‍...ഏറെക്കുറെ മായനദി തന്നെ. ആകെ വിത്യാസം കണ്ടിറങ്ങുമ്പോള്‍ കാണികള്‍ ചാവുകയും, ടോവീനോ അപരാഹ്നത്തിലേക്ക് ജീപ്പ് ഓടിച്ചു പോകുകയും ചെയ്യും എന്നതാണ് (മായാനദിയില്‍ ഇപ്പറഞ്ഞ രണ്ടു കൂട്ടരും ചാവും). ശരിക്കുള്ള  മറഡോണ വേള്‍ഡ് കപ്പ് കളി കാണാന്‍ വന്നപ്പോ അടിച്ചു കയറ്റിയ സാധനം അടിച്ചാണോ കഥാകൃത്ത് ഇത്രേം ഭയങ്കര കഥ എഴുതിഉണ്ടാക്കിയത് എന്ന് തോന്നിപ്പോകുന്ന അവസ്ഥ! ഇനി പറഞ്ഞാല്‍ കൂടി പോകും, അതുകൊണ്ട് നിര്‍ത്തുന്നു.

കോപ്പിലെ സില്‍മ!    

July 17, 2018

പിമ്പ് (മിനിക്കഥ)

ഒരാഴ്ചയായി നിർത്താതെ പെയ്യുന്ന മഴയും കൊണ്ട് കേശുവും സുഹൃത്ത് ശങ്കുവും കൂടി റൗണ്ടിലേക്ക് നടക്കുമ്പോൾ അധികമാരും അറിയാത്ത പ്രശസ്ത നോവലിസ്റ്റ് ശ്രീമാൻ ഷരീഷും, വേറെ ഒരാളും കുളിച്ചു കുട്ടപ്പന്മാരായി ശവഭൂമി മാസികയുടെ ആപ്പീസിലേക്ക്‌ കേറി പോകുന്ന കണ്ടു.
"ഇവർ എന്തിനാണ് ശവഭൂമി പോലുള്ള മാസികയുടെ ആപ്പീസിലേക്ക് കുളിച്ച് ഒരുങ്ങി പോകുന്നത്?" ശങ്കു ചോദിച്ചു.
അപ്പോളാണ് കേശുവും അതിനെ കുറിച്ച് ആലോചിച്ചത്.
"അറിയില്ല" കേശു ചിന്തമഗ്നനായി പറഞ്ഞു.
കാൽകാശിനും പിഞ്ഞാണത്തിനും വേണ്ടി സ്വന്തം പേനയെ വ്യഭിചരിപ്പിക്കാൻ പോയ പിമ്പുകളാണ് അവർ എന്ന് അടുത്ത മാസം മാസിക കണ്ടപ്പോഴാണ് കേശുവിന് മനസ്സിലായത്.