July 31, 2015

മതേതര നീതി


"എന്താ സഖാവേ ഇത്? പറ്റുകണക്കാണോ?"

"അല്ലെടോ, ഇതാണ് നീതി, വെറും നീതി അല്ല, മതേതര നീതി"

"മനസ്സിലായില്ല"

"അതാണ്‌ സ്റ്റഡിക്ലാസ് അറ്റന്‍ഡ് ചെയ്യാതെ ഇരുന്നാല്‍ ഉള്ള കുഴപ്പം. ഞാന്‍ പറഞ്ഞു തരാം"

"പറയു സഖാവേ"

"അതായത്, ഇന്ത്യാ മഹാരാജ്യത്ത് കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങള്‍കൊണ്ട്, കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ ഭരിക്കുന്ന വര്‍ഗീയ ബിജെപി സര്‍ക്കാര്‍ തൂക്കി കൊന്നത് മൂന്നു പേരെ. അതും മൂന്നു മുസ്ലിങ്ങളെ"

"ശരി"

"ഇത് നീതി അല്ല. ന്യൂനപക്ഷങ്ങള്‍ക്ക് മുപ്പത് ശതമാനംസംവരണം എന്ന് കണക്കാക്കിയാല്‍ കൊല്ലപ്പെടേണ്ട ഭൂരിപക്ഷം (ഹിന്ദുക്കള്‍) 7. അതില്‍ തന്നെ നാപ്പത് ശതമാനം SC, വേറൊരു മുപ്പതു ശതമാനം ST, പിന്നെ ഒരു ഇരുപത് ശതമാനം OBC എന്നിവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അങ്ങനെ കണക്കാക്കിയാല്‍ മൂന്നു മുസ്ലിങ്ങളെ തൂക്കി കൊന്നത് ടാലി ആകാന്‍ കൊല്ലപ്പെടെണ്ട ഹിന്ദുക്കളുടെ ജാതി തിരിച്ചുള്ള കണക്കാണ് അപ്പുറത്ത് എഴുതിയിരിക്കുന്നത്"

"സഖാവേ, ഒരു കുഴപ്പമുണ്ട്. ഈ കണക്ക് പ്രകാരം സവര്‍ണ ഹിന്ദുക്കള്‍ മാക്സിമം ഒരാളെ  കൊല്ലപ്പെടു. അത് സവര്‍ണ്ണ മേധാവിത്വം ആകില്ലേ?"

"ശരിയാണല്ലോ! ഞാന്‍ അത് വിട്ടു. ഒരു കാര്യം ചെയ്യാം. ഏതായാലും സംവരണം നിര്‍ത്തണം എന്ന് അവര്‍ മുറവിളി കൂട്ടുകയല്ലേ. ഈ ഒരു കാര്യത്തില്‍ സംവരണം വേണ്ട എന്ന് വെക്കാം"

"അടിപൊളി. അപ്പൊ ഇനി ഇത് എങ്ങനെ നടത്തി എടുക്കും?"

"ഹ, പേരുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി മ്മടെ പിള്ളേര്‍ക്ക് കൊടുത്താല്‍ ഒരു ദയാ ഹര്‍ജിയും കോപ്പും ഒന്നും ഇല്ലാതെ അവര്‍ കാര്യം നടത്തും. കണക്ക് ടാലി ആകുകയും ചെയ്യും"

"സഖാവേ, ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണല്ലോ"

കറക്റ്റ്, മിസ്റ്റര്‍ സാദാ മെമ്പര്‍"   

July 29, 2015

#ബോയ്‌ക്കോട്ട്_തൂക്കല്‍

ദേശദ്രോഹികളെ ഒരിക്കലും തൂക്കി കൊല്ലരുത്. അവരെ പത്ത് പതിനഞ്ച് കൊല്ലം ജയിലില്‍ ജനങ്ങളുടെ (സര്‍ക്കാര്‍) ചിലവില്‍ തീറ്റി പോറ്റി കഴിച്ചത് എല്ലിന്റെ ഇടയില്‍ കുത്തി തുടങ്ങുമ്പോള്‍ ജയില്‍ മോചിതരാക്കണം. അതാണ്‌ ശരിക്കും വേണ്ടത്. അപ്പൊ ചിലപ്പോ അവര്‍ക്കും വീണ്ടും ദേശ'സ്നേഹം' പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കും.

ആഫ്ടര്‍ ആള്‍, അതിഥി ദേവോ ഭവ: എന്നാണല്ലോ!

July 27, 2015

ക്ഷണം

കേശു തന്റെ ബഹിരാകാശ യാത്ര തുടങ്ങുന്നതിനും മുമ്പാണ് ഈ കഥ നടക്കുന്നത്. ഭൂമിയില്‍ നിന്നും വളരെ, വളരെ അകലെ, ആകാശ ഗംഗയുടെ നക്ഷത്രങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഒരു ഖണ്ഡത്തിലെ ഒരു വലിയ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഏക ഗ്രഹമായ വാതക ഭീമന്‍റെ ഏക ഉപഗ്രഹമാണ്‌ അഭൌമ. അഭൌമരുടെ പിന്‍ഗാമികളാണ് ആയിരക്കണക്കിന് സംവത്സരങ്ങള്‍ മുമ്പ് ഭൂമിയില്‍ മനുഷ്യ സംസ്കാരത്തിന് തുടക്കം കുറിച്ചത്. ഭൂമിയിലെ മനുഷ്യരേക്കാള്‍ വളരെ വികസിതമായ ഒരു സംസ്കാരത്തിന്‍റെ ഉടമകളാണ് അഭൌമര്‍. നക്ഷത്രങ്ങള്‍ക്കിടയിലെ അവരുടെ കൂട്ടിലിരുന്നു ഭൂമിയെ അവര്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവര്‍ക്ക് ഭൂമി കൌതുകകരമായ  ഒരു പരീക്ഷണമായിരുന്നു.

ഭൂമിയിലെ മനുഷ്യര്‍ കാലാന്തരത്തില്‍ അഗ്നി ജ്വലിപ്പിക്കാനും, ചക്രമുണ്ടാക്കാനും, ആയുധങ്ങള്‍ ഉണ്ടാക്കാനും, തമ്മില്‍ തല്ലാനും തുടങ്ങുന്നതൊക്കെ അവര്‍ നിരീക്ഷിച്ചു. മനുഷ്യരുടെ യുദ്ധക്കൊതി കണ്ടു മനസ്സ് മടുത്ത അഭൌമാര്‍ ഭൂമിയെ എഴുതി തള്ളി പുതിയ ഒരു ഗ്രഹം തേടി പോയി. ഭൂമിയുടെ പുരോഗതി വളരെ പതുക്കെ ആയിരുന്നു. എങ്കിലും യുഗങ്ങള്‍ക്ക് ശേഷം മനുഷ്യരും അതുവരെ ആരാധിച്ചിരുന്ന ബഹിരാകാശ ഗോളങ്ങളെ, സ്വന്തം സൌരയൂഥത്തിലെ എങ്കിലും, കീഴടക്കാന്‍ സാധിക്കുന്ന പേടകങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവു നേടി. അതുകൊണ്ട് തന്നെ ഒരു ദിവസം ഭൂമിയില്‍ നിന്നും വന്ന ആ സിഗ്നല്‍ അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും, അതേസമയം സന്തോഷിപ്പിക്കുകയും ചെയ്തു.

അഭൌമരുടെ ഡീപ് സ്പേസ് കമ്മ്യൂണിക്കെഷന്‍ സാങ്കേതികത ഭൂമിയെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണ്. ലക്ഷക്കണക്കിന്‌ പ്രകാശവര്‍ഷങ്ങള്‍ക്കും അകലെ നിന്നുള്ള സിഗ്നലുകളെ പിടിച്ചെടുക്കാന്‍ അവക്ക് കഴിയും. അങ്ങനെ ഉള്ള ഒരു കമ്മ്യുണിക്കേഷന്‍ അന്റിനയാണ്‌ ഭൂമിയില്‍ നിന്നുമുള്ള ആ സിഗ്നല്‍ പിടിച്ചെടുത്തത്. ഭൂമിയില്‍ നിന്നുമുള്ള ഈ സിഗ്നല്‍ അവര്‍ ഭൂമിയിലേക്കുള്ള  ക്ഷണം (അക്ഷരാര്‍ത്ഥത്തില്‍ ഒരു ക്ഷണം തന്നെ ആയിരുന്നു)  ആയി അവര്‍ കരുതി. സിഗ്നലിനെ ട്രാക്ക് ചെയ്ത അവര്‍ ഭൂമിയില്‍ എത്തി.

തീക്ഷ്ണമേറിയ വെളിച്ചവും, ക്രമമായ താളത്തില്‍ ഉള്ള ശബ്ദവും കേശുവിനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി. ജനലിലൂടെ പുറത്തേക്ക് നോക്കിയ കേശു ബോധം കേട്ട് വീഴാതെ ഇരുന്നത് ശരീരത്തില്‍ അധികം അളവില്‍ ഉണ്ടായിരുന്ന അഡ്രിനാലിന്‍ കാരണമാണ് എന്ന് പിന്നീട് കേശുവിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.വീടിനു അല്പം മുകളിലായി വട്ടമിട്ടു പറക്കുന്ന ഒരു വിചിത്രവാഹനവും വാതില്‍ക്കല്‍ നില്‍ക്കുന്ന മനുഷ്യരൂപമുള്ള ജീവിയേയും കണ്ടാല്‍  ആരായാലും ഒന്ന് ബോധം കെടേണ്ടതാണ്. വാതില്‍ തുറന്ന കേശുവിനു മുമ്പില്‍ അഭൌമാര്‍ തൊഴുകയ്യോടെ നിന്നു. 

അവരുടെ മാതൃ പേടകത്തിലെ അസംഖ്യം കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ ഒന്നില്‍ ഭൂമിയില്‍ നിന്നുമുള്ള സിഗ്നല്‍ അപ്പോഴും തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.


"കേശു ഇന്‍വൈറ്റ് യു ടു പ്ലേ കാണ്ടി ക്രഷ് സാഗ" 

July 16, 2015

അഭിനവ കുഞ്ചന്‍നമ്പ്യാര്‍ വാനംനോക്കി!

സീന്‍ ഒന്ന്: കാള പെറ്റു എന്ന് കേട്ട് കയറുമായി ചാടുന്ന വാനംനോക്കി.

സീന്‍ രണ്ട്: അബദ്ധം പറ്റി എന്ന് മനസ്സിലായപ്പോള്‍ "ഞാന്‍ ഈ തൊറെല് ആദ്യമാ, ഇവിടെ കാള പെറില്ല എന്നെനിക്കറിയില്ല" എന്ന് പറഞ്ഞു തടി തപ്പാന്‍ നോക്കുന്നു.

സീന്‍ മൂന്ന്: ശയനപ്രദക്ഷിണം പാളി എന്ന് മനസ്സിലാകുന്നു. "എല്ലാരേം പറ്റിച്ചേ, സംഗതി ആക്ഷേപ ഹാസ്യമാ" എന്ന് പറയുന്ന അഭിനവ കുഞ്ചന്‍നമ്പ്യാര്‍ വാനംനോക്കി!

സീന്‍ നാല്: പാലക്കാരന്‍ മോഷണം തുടരുന്നു, വാനം നോക്കി വാനം നോക്കി ഇരിക്കുന്നു!      

July 11, 2015

ടാബ്ലെറ്റ്

കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്നും ടാബ്ലെറ്റിലേക്ക് മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എല്ലാ വിദ്യാര്‍ദ്ധികള്‍ക്കും എല്ലാ വിഷയങ്ങളുടെ ടാബ്ലെട്ടുകളും ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ സ്വകാര്യ പ്രസ്സുകളില്‍ നിന്നും ടെണ്ടര്‍ വിളിക്കാന്‍ തിരുമാനിച്ചിരിക്കുന്നു.

വിദ്യാഭാസ മന്ത്രി.
(ഒപ്പ്)