April 29, 2016

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍: എന്റെ വായനാനുഭവം

രണ്ടു ദിവസം മുമ്പ് എക്സിബിഷനില്‍ നിന്നും വാങ്ങിയ പുസ്തകം ഇന്നു വായിച്ചു തീര്‍ത്തു. കുറച്ചു കാലങ്ങള്‍ക്ക് ശേഷമാണ് ഒരു മലയാളം പുസ്തകം വായിക്കുന്നത്. അടുത്തകാലത്തായി വായന ടാബ്ലെട്ടിലെക്ക് ചേക്കേറിയതുകൊണ്ട് മലയാളം പുസ്തകങ്ങള്‍ വായിക്കുന്ന ശീലം ഇല്ലാതായിരുക്കുന്നു. ഈ ഒരു പുസ്തകത്തിന്റെ ഏറ്റവും വല്യ പ്ലസും അതു തന്നെ ആയിരിക്കും: ഫേസ്ബുക്കും വട്സാപ്പും ചൊറിഞ്ഞിരിക്കുന്ന ഒരു തലമുറയെകൊണ്ട് പുസ്തകം കയ്യിലെടുപ്പിച്ചു എന്നത് അഭിനന്ദനീയമാണ്. എന്നാല്‍ അതിലപ്പുറം ഭാഷാപരമായോ, ഉള്ളക്കത്തിലോ പ്രത്യേകതകള്‍ ഒന്നും തന്നെ ഇതിലില്ല.

പല കുറിപ്പുകളിലും നിറഞ്ഞു നില്‍ക്കുന്നത് മരണവും (അടുത്ത കൂട്ടുകാരന്റെ/കാരിയുടെ, അവരുടെ അമ്മയുടെ എന്നിങ്ങനെ) അല്ലെങ്കില്‍ മറ്റെന്തകളും അവശതകളാണ്. ചിലതില്‍ രാഷ്ട്രീയവും (മുമ്പ് പറഞ്ഞപോലെ)കടന്നു വരുന്നുണ്ട്. കുട്ടിക്കാലത്ത് ആര്‍ഷഭാരതനാരീരത്ന്മായിരുന്നു എന്ന് കുറ്റസമ്മതം കണക്കെ ഏറ്റുപറയുന്ന എഴുത്തുകാരി ഇപ്പോള്‍ ഒരു അഭിനവവിപ്ലവമാതെതരപോരാളിയുടെ വേഷം അഭിനയിച്ചു പൊലിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഈ കുറിപ്പുകളിലൂടെ എന്ന് തോന്നിപ്പോക്കും ചില വരികള്‍ കാണുമ്പോള്‍.

വര്‍ഷങ്ങള്‍ക്കു മുമ്പ് വിശാലമനസ്കന്റെ കൊടകരപുരാണവും, ആനന്ദിന്റെ മൊത്തം ചില്ലറയും ഈ അടുത്തകാലത്ത് സുഹാസിന്റെ ആറാട്ടുപുഴ കഥകളും ഒക്കെ വായിച്ച ഒരാള്‍ക്ക് ഈ കുറിപ്പുകളില്‍ ഒട്ടും തന്നെ പുതുമ കാണില്ല. തിരിച്ചാണ് വായന എങ്കില്‍ ഈ ബ്ലോഗുകളില്‍ നിങ്ങളുടെ മനസ്സുടക്കുക തന്നെ ചെയ്യും.

അവസാനവാക്ക്: സമീപകാലത്ത് എഴുത്തുകാരിക്ക് ലഭിച്ച (കു)പ്രസിദ്ധി നല്ലവണം മാര്‍ക്കറ്റ് ചെയ്തതുകൊണ്ട് ഏഴ് (എനിക്ക് കിട്ടിയത് ഏഴാം പതിപ്പാണ്‌) പതിപ്പുകള്‍ വരെ എത്തിയ ഒരു ശരാശരി പുസ്തകം.

ഇതും നോക്കാം:
കൊടകരപുരാണം: http://kodakarapuranam.sajeevedathadan.com/
ആറാട്ടുപുഴകഥകള്‍: https://arattupuzhakadhakal.wordpress.com/
മൊത്തം ചില്ലറ: ലിങ്ക് ലഭ്യമല്ല

April 20, 2016

വെടിക്കെട്ട്‌


തൃശ്ശൂര്‍ പൂരം രണ്ടു ദിവസം കഴിഞ്ഞായിരുന്നെങ്കില്‍ വെടിക്കെട്ടിന് ഇതൊക്കെ മതിയാര്‍ന്നു!