Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

April 06, 2021

വിപ്ലവം

സ്ഥലത്തിന്റെ നാമത്തിനു ഹേതുവായ വൃക്ഷ ശ്രേഷ്ഠനെ അയൽ സംസ്ഥാനത്തേക്കും, വമ്പൻ ഫാക്ടറികളെ മറ്റ് നാടുകളിലേക്കും, നാട്ടിലെ യുവജനങ്ങളെ മണലാരണ്യങ്ങളിലേക്കും ഔട്ട്സോഴ്സ് ചെയ്തു കഴിഞ്ഞതിനു ശേഷം അവിടെ അവശേഷിച്ച പവങ്ങളിൽ നിന്നും ഞെക്കി പിഴിഞ്ഞ് വാങ്ങുന്ന കാശുകൊണ്ട് തിന്നു തടിച്ചു ചാടിയ കുടവയർ തടവി ശത്രു സ്വ-ഔദ്യോഗിക വസതിയുടെ വരാന്തകളിൽ ഭരണയന്ത്രം കൈ കൊണ്ട് തരിച്ചു നടന്നിരുന്ന കാലം. വിപ്ലവത്തിന്റെ ചോരച്ചാലുകൾ നീന്തി കയറാൻ ആദ്യം ചോര വേണം എന്നുള്ളതുകൊണ്ട് പാരട്ടിയിലെ കുട്ടി കുരങ്ങൻമാർക്ക് കൊല്ലിനും കൊലക്കും പീഡനത്തിനും അനുമതി കൊടുത്ത ശത്രു പാർട്ടി ആപ്പീസിലെ ആപ്പീസുമുറിയിൽ വാണരുളി നിലകൊണ്ട കാലം. ആയിടക്കാണ് നാട്ടിൽ ബൂർഷ്വാകൾ തിരഞ്ഞെടുപ്പ് കൊണ്ടുവരുന്നത്. പരിഷകൾ!


തിരഞ്ഞെടുപ്പ് ഒരു മുഷിഞ്ഞ ഏർപ്പാഡാണ്. പാരട്ടിയുടെ ഭരണത്തിൽ വടക്കൻ കൊറിയ, ക്യൂബ, ചൈന മുതലായ രാജ്യങ്ങൾ ജനാധിപത്യ പങ്കില സമത്വ സ്വാതന്ത്ര്യ രാജ്യങ്ങളായി കൈവരിച്ച വിസ്മയാവാഹമായ പുരോഗതി എത്ര പറഞ്ഞാലും നാട്ടിലെ ചില വർഗ്ഗ ശത്രുക്കൾക്ക് മനസ്സിലാകില്ല. അതുകൊണ്ട് പഞ്ച സംവത്സരങ്ങൾ കൂടുമ്പോൾ ഇങ്ങനെ ഒരു നൂലാമാല! ശത്രു ആസ്വസ്ഥനായിരുന്നു. ഇനി ഇപ്പോ ഈ മീനചൂടിൽ പുറത്തിറങ്ങി നടക്കണം; വോട്ട് തെണ്ടാൻ. പരിഷകളുടെ ഭാവമാണ് അസഹനീയം! യന്ത്രം കയ്യിൽ നിന്നും പോയാൽ ബുദ്ധിമുട്ടാണ്.

ഇത് ഏതാ സ്ഥലം? നമ്മുടെ ശത്രു ലോക്കൽ ശത്രുവിനോട് ചോദിച്ചു. സോ മെനി ഗെട്ടോസ്. അവർ പാർട്ടി ക്യാൻ റിയലി ഗ്രോ ഹിയർ. ശത്രു മൊഴിഞ്ഞു.

നേതാവേ ഇത് നേതാവിന്റെ മണ്ഡലമാണ്.

അതെയോ? വല്ലാതെ വളർന്നത് കൊണ്ട് മനസ്സിലായില്ല! ഹഹഹ

അതെയതെ ലോക്കൽ തലയാട്ടി. ആസമയം ലോക്കലിന് നേതാവിനോടുള്ള ആരാധന ഇരട്ടിച്ചു ദശാംശം കടന്നു എങ്ങോട്ടോ പോയി.

അമേരിക്കൻ കുത്തക മൂലതാളിത്ത സാമ്രാജ്യത്വ ശക്തികളുടെ നയങ്ങളെ ഘോര ഘോരം വിമർശിച്ചു ഒന്നു-ഒന്നര മണിക്കൂർ ഗാനമേള നടത്തിയ ശേഷം പരിക്ഷീണിതനായി കസേരയിൽ വന്നു വീണ നേതാവിനോട് ലോക്കൽ ചെവിയിൽ മന്ത്രിച്ചു:

ശത്രു നേതാവേ, നേതാവിന് കുടിക്കാൻ എന്തേലും വേണോ?

എന്നാ ഒരു കൊക്ക കോള കൊണ്ട് വാ!

അയ്യോ നേതാവേ, അത് അമേരിക്കൻ അല്ലേ?

നേതാവ് ഐഫോണിൽ ട്വിറ്ററിൽ ആരോ എഴുതി തയ്യാറാക്കിയ തന്റെ പ്രസംഗത്തിലെ കിടുക്കൻ രണ്ടു വാചകങ്ങള് എഴുതിപിടിപ്പിക്കുക ആയിരുന്നു ആ സമയം.

അതിന്? പോയി കൊണ്ടുവാടോ ഒരു കുപ്പി.

റാൻ. മൂളിയ വഴിയിൽ ലോക്കൽ ശൌചവും കഴിച്ചോ എന്നു തോന്നി.

അങ്ങനെ കോള എത്തി.

എന്നാലും ക്യാപ്റ്റ, ഇത് അക്രമം അല്ലേ? ശരിയാണോ?

ഡോ ലോക്കലെ. നമ്മുടെ നാട്ടിലെ വെള്ളം ഇങ്ങനെ കുത്തക ബൂർഷ്വാ ശക്തികൾ കുപ്പിയിൽ സംഭരിച്ചു വെച്ച് വല്ല നാട്ടിലും കൊണ്ട് വിക്കാൻ നമ്മൾ സമ്മതിക്കില്ല. കുടിച്ചു വറ്റിക്കണം നമ്മൾ. മനസ്സിലായില്ലേ. അതും ഒരു വിപ്ലവമല്ലേ?

ശരിയാണല്ലോ നേതാവേ! പക്ഷേ അതിന് കാശു കൊടുക്കണ്ടേ? അത് നല്ല കീഴ്വഴക്കം അല്ല.

എന്തിന്നു കൊടുക്കണം? തീവണ്ടി ജംക്ഷൻ രാജ്യത്തെ ഒന്നാം ബേക്കറി ലഹള ഓർമയില്ലേ? ആ മാർഗം തിരഞ്ഞെടുത്താൽ മതി.

ഹൌ! എന്താ നേതാവിന്റെ ബുദ്ധി! നേതാവ് ഒരു രാക്ഷസൻ തന്നെ!

അതാണ്. കണ്ടും കേട്ടും കൊണ്ടും പഠിച്ചോ. ഇല്ലെങ്കിൽ എന്നും ഇങ്ങനെ ലോക്കൽ ആയി ഇരിക്കാം.

റാൻ!

November 30, 2018

ദീപയടി ന്യായീകരണം ഫോര്‍ ഫാന്‍സ്

പ്രിയപ്പെട്ട ഫാന്‍സ്,

മലയാള കവിതാ ശാഖ എന്നും കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുമായി സമരസപ്പെട്ടുകൊണ്ടാണ് നിന്നിട്ടുള്ളത്. ബ്രാഹ്മിണിക പാട്രിയാക്കിയും, ഹൈന്ദവിക ഫാസിസ്റ്റ് ശക്തികളും പിടിമുറുക്കി കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ ഒരു 'നവനവോത്ഥാന'മാണ് സര്‍വശക്തനും, പരമ കാരുണികനും, സര്‍വോപരി ജനലക്ഷങ്ങളുടെ ആനന്ദതിലോദകവും ആയ മുഖ്യന്‍റെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഒന്നോര്‍ക്കണം. ഇതിന് മുമ്പ് വന്ന 'നവോത്ഥാന'ത്തില്‍ ഊന്നി നിന്നുകൊണ്ടു മാത്രമേ നമുക്ക് നവനവോത്ഥാനവും തദ്വാരാ നവ കേരളവും നിര്‍മിക്കാന്‍ സാധിക്കൂ. ഇത്തിന്റെ ഫലമായി ഒന്നാം നവോത്ഥാന കൃതികളുമായി ഒരു സാമ്യം നവനവോത്ഥാന കൃതികള്‍ക്ക് കണ്ടേക്കാം. അതില്‍ ഒട്ടും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഒന്നാം നവോത്ഥാനകാലത്തില്‍ വിസ്മരിക്കപ്പെട്ട കല-സാഹിത്യകാരന്‍മാരുടെ പുനര്‍ജന്‍മം ആയി മാത്രം കണ്ടാല്‍ മതി.

അല്ലാതെ ആള്‍റെഡി ഭയങ്കര ഫേമസ് ആയ എനിക്കു ഇതിന്‍റെ ഒന്നും ഒരു ആവശ്യവുമില്ല!

എന്നു
ടീച്ചര്‍

#ദീപയടി

September 20, 2018

ബിഷപ്പിന്റെ ഓണപരീക്ഷ

"ഏഴു മണിക്കൂറില്‍ 150 ചോദ്യമാണ് ചോദിച്ചത്"
"ഡിസ്ക്രിപ്ട്ടീവ് ആകും, അതോണ്ട ഇത്രേം സമയം. വണ്‍ വേര്‍ഡ്‌ ആണെങ്കില്‍ ഇത്രേം സമയം എടുക്കില്ലല്ലോ"
"ചോയ്സ് ഉണ്ടായിരുന്നോ ആവോ!"
"ഇല്ല എന്ന് തോന്നുന്നു"
"ഔട്ട്‌ ഓഫ് സിലബസ് വന്നാല്‍ എന്താ ബിഷപ്‌ ചെയ്യാ?"
"ചോദ്യ നമ്പര്‍ ഇട്ടാല്‍ മാര്‍ക്ക് കൊടുക്കുമായിരിക്കും!"
"ഡാ അപ്പൊ ഇതിനു ഇനി ഇമ്പ്രൂവ്മെന്റ് ഉണ്ടാ?"
"ഉവ്വത്രേ, ഇന്ന് തന്നെ ഉണ്ട് എന്നാ കേട്ടെ!"

December 27, 2017

ആരോഗ്യമന്ത്രിയുടെ പ്രിസ്ക്രിപ്ഷന്‍

ഒരു ആരോഗ്യമന്ത്രിക്ക് ഡോക്ടര്‍ നല്‍കിയ പ്രിസ്ക്രിപ്ഷന്‍

  1. പഴംപൊരി (ചൂടോടെ) - ഒന്ന് വീതം മൂന്നു നേരം
  2. പരിപ്പുവട, കട്ടന്‍ ചായയോടൊപ്പം - രണ്ടു വീതം രാവിലെയും വൈകിട്ടും ഭക്ഷണത്തിന് മുമ്പ്
  3. മക്ഡോണാള്‍ഡ്സ് ബര്‍ഗര്‍ - ദിവസം ഒന്ന്
  4. പൊറോട്ട - മൂന്നു വീതം രാത്രി ഭക്ഷണത്തിനു പകരം


വാല്‍: ഇരുപതു മെഗാപിക്സല്‍ ഡ്യുവല്‍ ലെന്‍സ്‌ കണ്ണടയാണെങ്കില്‍ 28000 ഒക്കെ ആകും!!

November 29, 2017

തരാതരത്വം

"ഹലോ, എന്‍റെ പേര് വിഷ്ണു"
"നല്ല പേര്. ഏതാ സഖാവിന്‍റെ പാര്‍ട്ടി?"

"ഞാന്‍ ബി.ബി.വി.പി ആണ്"
"ഹയ് കൊശവന്‍, അങ്ങട്ട് മാറി നിക്കടോ. അറിയാതെ കയ്യും കൊടുത്തല്ലോ ന്‍റെ മാര്‍ക്സേ"

"എന്തേ എനിക്ക് കയ്യ് തന്നാല്‍"
"ഞാന്‍ ശുദ്ധ ടി.എഫ്.ഐ ആടോ. തന്നെപോലുള്ള വിവരംകെട്ട ബി.ബി.വി.പിക്കാരോടൊന്നും ഞങ്ങള്‍, അതും എന്നെ പോലുള്ള ഇന്റെലെക്ച്ച്വല്‍സ് മിണ്ടും കൂടിയില്ല"

"അതെന്താ?"
"നിങ്ങടെ വിശ്വാസം ഒക്കെ പൊട്ട തെറ്റല്ലേ!"

"അപ്പൊ നിങ്ങടെ മാത്രമാണോ ശരി?"
"എന്താ സംശയം. ഞങ്ങടെ മാത്രമാണ് ശരി. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ഞങ്ങള്‍ ശരിയാക്കും"

"ചൈനയിലെ പോലെ എല്ലാ വീട്ടിലും പ്രസിഡന്റിന്റെ പോട്ടം വെച്ചിട്ടാണോ?"
"വേണമെങ്കില്‍ അതും ചെയ്യും"

"ചുമ്മാതല്ല നിങ്ങള്‍ ക്ലച് പിടിക്കാത്തെ"
"അയ്യോ സമയം അഞ്ചു കഴിഞ്ഞല്ലോ. ഈ യൂസ്ലെസ്സിനോട്‌ സംസാരിച്ചു സമയം പോയി."

"എന്തു പറ്റി? എവിടെ എങ്കിലും എത്താന്‍ ഉണ്ടോ?"
"പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കെതിരെ ഒരു സെമിനാരുണ്ട്, ടൌണ്‍ ഹാളില്‍. ഞാനാണ് പ്രധാന ഭാഷകന്‍"

"ആണോ.. എന്നാ വണ്ടീലോട്ട് കേറിക്കോ, ഞാന്‍ ആ വഴിക്കാ. അവിടെ ഇറക്കാം. ഇരിക്കുമ്പോള്‍ എന്‍റെ ദേഹത്ത് തൊടാതെ സൂക്ഷിച്ചോളോ ട്ടാ. ഇനി എന്നെ തൊട്ടു നിങ്ങടെ 'ഇസം' പോകണ്ട"         

January 26, 2017

ചേഞ്ച്‌ ഓഫ് ഫ്ലാഗ്

"ഹേ ബൂര്‍ഷ്വാ കേശു, തന്‍റെ കടേന്നു ഒരു മൂവര്‍ണ്ണം ഇങ്ങട് എട്‌ക്കാ; നടുവില്‍ ചക്രം (ചര്‍ക്ക അല്ല!) ഉള്ളത് തന്നെ"
"എന്താ സഖാവ് മാവോ? തനിക്കെന്തിനാ മൂവര്‍ണ്ണം? താന്‍ ഏകവര്‍ണ്ണം, രക്തവര്‍ണ്ണത്തിന്‍റെ ആളല്ലേ"
" അതൊക്കെ അതെ. പക്ഷെ പൊള്ളയിറ്റ് ബ്യൂറത്തിലെ പീറകള്‍ കല്പന ഇറക്കിയിട്ടുണ്ട്; ഈ വര്‍ഷം ഇരുപത്താറിനു മൂവര്‍ണ്ണം പൊക്കാന്‍"
"ഒരു പാണ്ടി ലോറി സാധനങ്ങള്‍ കേവലം ദൃഷ്ടി ബലം കൊണ്ട് താഴെ ഇറക്കുന്ന തനിക്ക് അതൊക്കെ ആള്‍ടെ തല വെട്ടണ പോലെ സിമ്പിള്‍ ആയ കാര്യമല്ലേ?"
"എന്നാലും പത്തെഴുപത്‌ വര്‍ഷായിട്ട് ഇല്ലാത്ത കാര്യം ഇപ്പോള്‍... മാര്‍ക്സ് കാറും!"
"ഒരു മാറ്റൊക്കെ വേണ്ടെടോ, ചീര്‍ അപ് ആന്‍ഡ്‌ അപ് ഇറ്റ്‌ ഗോസ്"
"ഊതണ്ട. പാര്‍ട്ടി ബുജികള്‍ ഒന്നും കാണാതെ കോടി മാറ്റാന്‍ പറയില്ല"
"അതറിയാം, വോട്ടിനു വേണ്ടി ആധാര്‍ കാര്‍ഡില്‍ പൈതൃക പേര് വരെ മാറ്റി പറയണ ഇനമല്ലേ"
"അത് ഞങ്ങളല്ല, കോടിയില്‍ ചര്‍ക്ക ഉള്ളവരാ"
"തന്നെ തന്നെ. അപ്പൊ മൂവര്‍ന്നതിന്റെ കാശ് പതിവ് പോലെ ആറ്റില്‍ കളഞ്ഞു പോയ വഹയില്‍ എഴുതി കൂട്ടി ചുങ്കപ്പിരിവുകാരന് കാണിക്കാം, ല്ലേ?
"അതെന്താ സംശയം? ഇല്ലേല്‍ അടുത്ത ലോറിക്ക് ദൃഷ്ടി ദോഷം കൂടും"

"ശരി മ്പ്രാ!"

September 01, 2016

നിര്‍ത്തേണ്ട ആചാരങ്ങള്‍: ഒരു താത്വികാവലോകനം

ഹൈന്ദവ വിശ്വാസ പ്രാമാണങ്ങള്‍ പിന്തുടരുന്നവരും, ടിയാന്മാരുടെ ആരാധനാലയങ്ങളിലും പിന്തുടര്‍ന്ന് വരുന്ന ചില 'ദുരാ'ചാരങ്ങള്‍ അവസാനിപ്പിക്കണമെന്നു ശ്രീമതി മേനക ഗാന്ധി പോലും വധശിക്ഷക്ക് വിധിച്ച ശുനക ശ്രേഷ്ഠന്‍മാര്‍ വരെ ആവശ്യമുന്നയിക്കുന്ന ഈ അവസരത്തില്‍ താഴെ പറയുന്ന സൊ കോള്‍ഡ് 'ആചാരങ്ങള്‍' കൂടി നിര്‍ത്താന്‍ അപേക്ഷ. ഓരോ ആചാരത്തിനു അനുയോജ്യ ഹാഷ്ടാഗ് കണ്ടുപിടിച്ചു തരുന്നവര്‍ക്ക് കുറച്ച് കൂടുതല്‍ പുണ്യം ലഭിക്കുന്നതാണ്.

  1. ആണ്‍ വര്‍ഗത്തില്‍ പെട്ട മനുഷ്യന്മാരെ 
    1. മേല്‍വസ്ത്രം ധരിച്ച് അമ്പലത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുക
    2. പാന്റ്/ജീന്‍സ് മുതലായ പാശ്ചാത്യ വേഷവിധാനങ്ങള്‍ ധരിച്ചാലും പ്രവേശനം അനുവദിക്കുക (ഇത് സ്ത്രീജനങ്ങള്‍ക്കും ബാധകം)
  2. 'അഹിന്ദുക്കള്‍ക്ക്' പ്രവേശനം അനുവദിക്കുക. ഇത് ഇന്ത്യയാണ്. എല്ലാ ഇന്ത്യന്‍ പൌരനും ഇന്ത്യയില്‍ എവിടെയും പ്രവേശിക്കാനുള്ള അവകാശമുണ്ട്. മതം നോക്കി ഒരാള്‍ക്ക് ഒരു കെട്ടിടത്തില്‍ പ്രവേശനം നിഷേധിക്കരുത്.
  3. പൂജാരി അല്ലാത്തവരെയും ശ്രീകോവിലില്‍ കയറ്റുക. ഇപ്പോള്‍ നടക്കുന്നത് ബ്രാഹ്മിനിക്കല്‍ അധിനിവേശമാണ്. 
  4. പൂജാരിയെ മാറ്റാത്ത സ്ഥലങ്ങളില്‍ പൂജ ചെയ്യുമ്പോള്‍ നട അടക്കാതിരിക്കുക. പുള്ളി എന്താണവിടെ കാണിക്കുന്നത് എന്ന് അറിയാന്‍ വഴിപാടു ശീട്ട് എടുത്ത ഓരോ ഭക്തനും അവകാശമുണ്ട്.
  5. പുലയാചാരണവും, ടി കാലത്ത് അമ്പലപ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന പ്രവണത ഇല്ലാതാക്കുക. വീട്ടില്‍ ഒരാള്‍ മരിച്ചു എന്ന് വിചാരിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ദൈവത്തെ കാണണ്ടേ?
  6. കുളിച്ചു ശുദ്ധമായെ അമ്പലത്തില്‍ പോകാവു മുതലായ തത്വങ്ങള്‍ എടുത്തു കാട്ടില്‍ കളയാം. ജലലഭ്യത കുറഞ്ഞുവരുന്ന ഈ കാലത്ത് അമ്പലത്തില്‍ കയറുന്നതിനു വേണ്ടി കുളികുന്നവരുടെ എണ്ണം കുറയുകയും തദ്വാരാ അത്രയും വെള്ളം ലാഭിക്കുകയും ചെയ്യാം.
  7. അമ്പലം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുക. നട്ടപ്പാതിരാക്ക് ദൈവവിളി വന്നാല്‍ എങ്ങനെ പ്രാര്‍ഥിക്കും? കൂടാതെ ഇപ്പോഴും പ്രവേശനം സാധ്യമാകുക വഴി അമ്പലങ്ങള്‍ ആയുധപ്പുരകള്‍ ആയി മാറാതെ പരിരക്ഷിക്കാം.  
  8. ജനസംഖ്യാനുപാതികമായി ആരാധാനലയങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി അധികമുള്ള ക്ഷേത്രങ്ങള്‍ (മാത്രം) പൊളിച്ചു കളയുന്നത് നല്ലതാകും  
 

തല്‍ക്കാലം ഇത്രയും. ഇനിയും വല്ലതും ഓര്‍മ്മ വന്നാല്‍ ഇതില്‍ ചേര്‍ക്കാം.  

June 06, 2016

ഒരു വിശദീകരണക്കുറിമാനം

"എന്നാലും നാണക്കേടായി അല്ലെ ബേബി സഖാവേ? ഫേസ്ബുക്കിലോന്നും കയറാന്‍ പറ്റുന്നില്ല!"

"എന്തു നാണക്കേട്? സഖാവ് ജയരാജന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. കാല്പനികമായ പ്രസ്താവന മനസ്സിലാക്കാനുള്ള ബുദ്ധി നമ്മുടെ നാട്ടുകാര്‍ക്ക് ഇല്ലാതെ പോയി"

"സഖാവ് എന്താ ഉദ്ദേശിച്ചേ?"

"ജയരാജന്‍ സഖാവ് (ജരാസ) പറഞ്ഞത് എന്താണ്? മുഹമ്മദ്‌ അലി അമേരിക്കയില്‍ വെച്ച് മരണപ്പെട്ട വിവരം ഇപ്പോള്‍ അറിഞ്ഞു എന്നും അദ്ദേഹം കേരളത്തിനു വേണ്ടി മെഡലുകള്‍ നേടിയിട്ടുള്ള മഹാന്‍ ആയിരുന്നു എന്നുമല്ലേ?"

"അതെ"

"ഇനി ശ്രദ്ധിക്കു ബുദ്ധി കുറഞ്ഞ ജൂനിയര്‍ സഖാവെ. മുഹമ്മദ്‌ അലി ചെറുപ്പത്തില്‍ ഒളിമ്പിക്സ് സ്വര്‍ണം നേടിയതിനു ശേഷവും കൂടി അമേരിക്കയില്‍ വര്‍ണ്ണവെറിക്ക് ഇരയായിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശരീരം മാത്രമെ അമേരിക്കയില്‍ ഉണ്ടായിരുന്നുള്ളൂ എന്നും, മനസ്സ് എല്ലായ്പ്പോഴും അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ ആയിരുന്നു. വര്‍ണ്ണ വിദ്വേഷത്തില്‍ അരിശം പൂണ്ടിട്ടാണ്  സഖാവ്  മതം മാറുന്നത് തന്നെ. ഇതില്‍ നിന്നും അദ്ദേഹം മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ആര്യന്‍ മേല്‍ക്കോയ്മ സിദ്ധാന്തത്തിനും, പൌരോഹിത്യ ജീര്‍ണ്ണതകള്‍ക്കുമെതിരെ പട പൊരുതിയ   ഇടതുക്ഷ സഹയാത്രികന്‍ ആയിരുന്നു എന്ന് മനസ്സിലാക്കാം. കൂടാതെ കേരളത്തിന്റെ എച്.ഡി.ഐ യും അമേരിക്കയുടെ എച്.ഡി.ഐ യും ഏകദേശം ഒരേ പോലെ ആയതുകൊണ്ട് അമേരിക്ക തന്നെ കേരളം; കേരളം തന്നെ അമേരിക്ക എന്നദ്ദേഹം വിവക്ഷിച്ചിരിക്കുന്നു. സംസ്കൃത കവിയായിരുന്ന കാളിദാസന് ശേഷം ഇത്ര കാല്പനികമായ ഉപമാ പ്രയോഗങ്ങള്‍ വേറെ ആരും നടത്തിയിട്ടില്ല"

"അപ്പൊ മെടല്‍?"

"തോക്കില്‍ കേറി വെടി വെക്കല്ലേ. പറയട്ടെ. അദ്ദേഹം ഇടതുപക്ഷ സഹയാത്രികന്‍ ആയിരുന്നു എന്ന് ആദ്യമേ പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ ഇടികളില്‍ ആവേശം കൊണ്ട കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അതുവരെ ഒരു നാടന്‍ കലാരൂപമായ നാടന്‍ തല്ലിന് ശാസ്ത്രീയമായ ചിട്ട വട്ടങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ ഭലമാണ് ഇന്നു കണ്ണൂരിലും മറ്റു പാര്‍ട്ടി ഗ്രാമങ്ങളിലും കാണുന്നത്. അതിനു ശേഷം എത്ര പേരെ നമ്മള്‍ ഇടതു തത്വചിന്തകള്‍ അടിച്ചു പഠിപ്പിചിരിക്കുന്നു!!  അതൊന്നും മെടല്‍ അല്ലെ? ഇനി കുറച്ചു കൂടി ഉപരിപ്ലവമായി ചിന്തിച്ചാല്‍ അദ്ദേഹത്തിന്റെ ഇടികളില്‍ ആകൃഷ്ടരായ യുവജനങ്ങള്‍ ഇപ്പോഴും ബോക്സിംഗ് എന്ന കല അഭ്യസിക്കാന്‍ കൂട്ടത്തോടെ ജിമ്ഘാനകളില്‍ ചേരുന്നു. ഈയടുത്ത് തൃശ്ശൂരില്‍ പോയപോള്‍ അവടെ ഞാന്‍ കണ്ടതാണ് പിള്ളേര്‍ ബോക്സിംഗ് പരിശീലിക്കുന്നത്. സംഗതി ഒളിമ്പിക്സ് പോലുള്ള കായിക മാമാങ്കങ്ങള്‍ കുത്തക മുതലാളിത്തത്തിന്റെ വേറൊരു മുഖമാനെങ്കിലും, ഇപോഴത്തെ കാലത്ത് ബൂര്‍ഷ്വായെ തോല്‍പ്പിക്കാന്‍ അവനെക്കാള്‍ വലിയ ബൂര്‍ഷ്വാ ആകാതെ തരമില്ലലോ!"

"ഓ, അങ്ങനെ!"

"അതുകൊണ്ട് തന്നെ ജരാസ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. കുത്തക മുതലാളിത്ത മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒളിഞ്ഞിരുന്ന സത്യത്തെ  കാണാനുള്ള ബോധം ഉണ്ടായില്ല എന്നത് ജരാസയുടെ കുഴപ്പമല്ല. ശക്തനായ അദ്ദേഹത്തെ വിലകുറച്ച് ചിത്രീകരിക്കെണ്ടാത് അവരുടെ ആവശ്യമായിരുന്നു. നമ്മള്‍ ഇവരുടെ കുത്സിത തന്ത്രങ്ങളില്‍ വീണുപോകരുത്. ജരാസ ഒരിക്കലും അത്തരം ഒരു നേതാവേ അല്ല!"

"സഖാവിന്റെ കണ്ണ് തുറപ്പിച്ചു!"




March 05, 2016

വിദ്യാര്‍ത്ഥി നേതാവ്

"അച്ചുമ്മാന്‍ എങ്ങോട്ടാ ബാഗും വാട്ടര്‍ ബോട്ടിലും ഒക്കെ ആയി?
"ഞാന്‍ കോളേജില്‍ ചേരാന്‍ പോകാ... മ്മടെ ജെ.എന്‍.യുവിലെ"
"ആഹാ, എന്താ അവിടെ പഠിക്കുന്നെ?"
"ബംഗാളിന്റെ സാമ്പത്തിക വികസനത്തില്‍ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് എന്നാ വിഷയത്തില്‍ പി.എച്.ഡി എടുക്കാനാ പ്ലാന്‍"
"ഈ പ്രായത്തിലോ? കൊള്ളാം.. സാറിന്റെ പഠിക്കാനുള്ള ആവേശം കൊള്ളാം"
"ഒലക്ക. ഇവിടെ നിന്നാല്‍ അവര്‍ അടുത്ത ഇലക്ഷനില്‍ സീറ്റ് തരുമോ എന്നാ കാര്യത്തില്‍ ഒരു ഉറപ്പുമില്ല. അവിടെ ആണേല്‍ എസ്.എഫ്.ഐയില്‍ ഒന്ന് കൂടി പയറ്റാം. അടുത്ത യൂണിയന്‍ ചെയര്‍മാന്‍ ഞാനാകും!"
"ലാല്‍ സലാം സഖാവേ"
"ലാല്‍ അല്ല ഓന്‍ ഇപ്പൊ സംഘി അല്ലെ, ക്യാഷിക് അബു സലാം, അങ്ങനെ പറയെടോ!"

"അപ്പൊ ക്യാഷിക് സലാം!" 

November 24, 2015

ചിന്താവിഷ്ടനായാമിര്‍

"ഞാന്‍ രാജ്യം വിട്ടു പോകാന്‍ തിരുമാനിച്ചു"
"ഓ"
"ഞാന്‍ രാജ്യം വിട്ടു പോകുമെന്ന്"
"ഓ കേട്ടു"
"പോയാല്‍ പിന്നെ വരില്ല"
"നിര്‍ബന്ധമില്ല"
"ഇവിടത്തെ സിനിമേല്‍ അഭിനയിക്കില്ല"
"ഞങ്ങള്‍ സഹിച്ചു"
"ഞാന്‍ പോകും"
"ഇയാളോടല്ലേ പറഞ്ഞെ, പൊക്കോളാന്‍"
  
മീന്‍വയില്‍ ആദര്‍ശ ലിബരലുകള്‍: "അയ്യോ ആമിര്‍ പോകല്ലേ, അയ്യോ ആമിര്‍ പോകല്ലേ"

"ആഹാ, എന്നാ ഞാന്‍ അങ്ങനെ പോകുന്നില്ല. ഈ കുട്ട്യോള്‍ടെ കരച്ചില്‍ കണ്ടു ഇവരെ ഒറ്റയ്ക്കിവിടെ ഇട്ടു പോകാന്‍ മനസ്സ് വരുന്നില്ല"
"ഓ"

October 14, 2015

ആടുപുരാണം

ആട് ആന്റണി പിടിയില്‍
(ആടിനെ വധശിക്ഷക്ക് വിധിച്ചാല്‍....)

  • ആടിനെ കൊന്നില്ലെങ്കില്‍ ആട്ഫെസ്റ്റ് നടത്തുമെന്ന് ഫിഫി
  • ആടിനെ കൊല്ലരുതെന്ന് സംഘം
  • ആടിനെ പിടിച്ചതില്‍ പ്രതിഷേധിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌ തനിക്ക് കിട്ടിയ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കും
  • ആട് ഒരു ഭീകര ജീവിയാണെന്ന് ജയസൂര്യ
  • എന്ത്സംഭവിച്ചാലും ഞങ്ങള്‍ രൂക്ഷമായചര്‍ച്ച നടത്തുമെന്ന് വിവിധ ന്യൂസ് ചാനലുകള്‍
  • ആടിനെ കൊന്നാല്‍ വിവരമറിയുന്നു മേനകഗാന്ധി

September 25, 2015

പപ്പൂന്റെ കോണ്‍ഫറന്‍സ്


"എവിടെക്കാ?"
"ഞാന്‍ ഒന്ന് ശീമായിലെക്ക് പോകാ"
"എന്തിനാ"
"ജൂലായ്‌ മാസം അവിടെ ഒരു പരിപാടി, ഡോക്ടര്‍മാരുടെ ഭാഷയില്‍ കോണ്‍ഫറന്‍സ്, ഉണ്ടേ. അതില്‍ പങ്കെടുക്കാന്‍ പോകുന്നതാ"
"ക്ഷണം ഉണ്ടോ?"
"ക്ഷണിക്കാത്തത് അവരുടെ മര്യാദ. പോകേണ്ടത് എന്റെ മര്യാദ"
"എന്നാ ബോണ്‍ വോയേജ്"
"നണ്ട്രി"

September 04, 2015

ഓര്‍മകളിലെ വിപ്ലവജ്വാല : ദേശാപമാനി മുഖപ്രസംഗം


(ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ദേശാപമാനി പത്രത്തിനായി എഴുതിയ മുഖപ്രസംഗം)

ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആവിര്‍ഭരിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഹിന്ദുമത തീവ്ര-വര്‍ഗീയ വാദികള്‍ ദൈവീകമായി പൂജിച്ചു പോരുന്ന പുരാണഗ്രന്ഥങ്ങളായ മഹാഭാരതവും, രാമായണവും. ഇവയുടെ ആഴത്തിലുള്ള പഠനം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന രൂപങ്ങള്‍ ദൈവീകാവതാരങ്ങളുടെതല്ല, മറിച്ച് ബൂര്‍ഷ്വാസികലോടു സാമാന്യ ജനങ്ങളുടെ നന്മയെ മുമ്പില്‍ നിര്‍ത്തി വിപ്ലവപ്പോരാട്ടം നടത്തിയ കറകളഞ്ഞ കമ്യൂണിസ്റ്റുകളുടെതാണ്. ബൂര്‍ഷ്വാ ശക്തികള്‍ സമസ്ഥ മേഘലകളിലും പിടിമുറുക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആദിമ കമ്യൂണിസ്റ്റുകളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന സഖാവ് കൃഷ്ണന്റെ ജന്മദിനാഘോഷങ്ങള്‍ ബൂര്‍ഷ്വാസികള്‍ക്ക് ഒരു ശക്തമായ താക്കീതായി മാറുമെന്നത് തര്‍ക്കമില്ലാത്ത സത്യമാണ്.

ഈ ഒരവസരത്തില്‍ സ:കൃഷ്ണന്റെ (സ:കൃ)  ജീവിതത്തിലേക്ക് ഒന്ന് പ്ലീനനം ചെയ്യുന്നത് നന്നായിരിക്കും. അമേരിക്കന്‍ സി ഐ എ ചാരനായിരുന്ന സ്വന്തം അമ്മാവന്‍ കംസന്‍റെ ആക്രമണങ്ങള്‍ ജനിക്കുന്നതിനു മുമ്പേ തന്നെ അനുഭവിക്കെണ്ടിവന്നവനാണ് സ:കൃ. മുതലാളിത്ത വ്യവസ്ഥിതിയുടെ ജീര്‍ണ്ണതയുടെ മൂര്‍ത്തീ ഭാവമായ കംസന്റെ ആക്രമണങ്ങളില്‍ കൂടപ്പിറപ്പുകളെ എല്ലാരെയും നഷ്ടപ്പെട്ട  സ:കൃനു നാഗാലാണ്ട് ഡിഫി സിക്രട്ടരിയായ സ:അനന്തന്റെ ഒളിപ്പോരിലൂടെ തടവറയില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു. എങ്കിലും പിറന്നു വീണ വേറെ ഒരു കുഞ്ഞിന്റെ ജീവന്‍ തന്റെ സുരക്ഷക്കായി ബലികഴിക്കേണ്ടി വന്നു എന്നത് കുഞ്ഞു കൃഷ്ണനില്‍ കമ്യൂണിസത്തിന്റെ വിത്തു പാവി. പിന്നീടങ്ങോട്ട് കുത്സിത ശക്തികളുമായുള്ള എട്ടുമുട്ടലുകാള്‍ സമ്പന്നമായ ബാല്യമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ചെറുപ്പത്തിലെ സ:കൃന്‍റെ ജീവിതം ഇല്ലാതാക്കാന്‍ ക്യുഎസ്സ്എസ്സുകാര്‍ ഗുണ്ടകളെ (പൂതന എന്ന സ്ത്രീയെ അടക്കം) പല രൂപത്തില്‍ അയച്ചു. എന്നാല്‍ അവരെ എല്ലാവരെയും തന്റെ ഉരുക്കുമുഷ്ടി കൊണ്ട് ഇല്ലാതാക്കി സ:കൃ ജനങ്ങളുടെ ഇടയില്‍ ഒരു നേതാവായി ഉയര്‍ന്നു വന്നു

ഗോവര്‍ദ്ധന പര്‍വതത്തില്‍ മഴവെള്ള സംഭരണി ഉണ്ടാക്കി വരള്‍ച്ചക്ക് തടയിട്ടും, കാലികളെ ശാസ്ത്രീയമായി പരിപാലിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചും, പൂഴ്തിവെച്ച വെണ്ണ കുട്ടികള്‍ക്ക് നല്‍കിയും  സ:കൃ ജനജീവിതത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍  ഇക്കാലത്ത് നടത്തി. ബുദ്ധികൊണ്ടും ശക്തി കൊണ്ടും സഖാവിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബൂ:കംസന്‍ ആ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് വശീകരണ വിദഗ്ധയായ രാധ എന്ന ചര സുന്ദരിയെ സഖാവിന്റെ അടുത്തേക്ക് അയച്ചു. സഖാവിനെ സ്വകര്‍ത്തവ്യങ്ങളില്‍ നിന്നും വഴിമാറ്റാന്‍ രാധക്ക് തുടക്കത്തില്‍ സാധിച്ചു എങ്കിലും കംസന്റെ ചതി തിരിച്ചറിഞ്ഞ സഖാവ വീണ്ടും തന്റെ വിപ്ലവ വഴികളിലേക്ക് മടങ്ങി വരുന്ന കാഴ്ചയാണ് നമുക്ക കാണാന്‍ സാധിക്കുന്നത്. ബൂ:കംസനെ അവന്റെ കൊട്ടാരത്തില്‍ ചെന്നു വെല്ലു വിളിച്ച് ദ്വന്ദയുദ്ധത്തിലൂടെ ഇല്ലാതാക്കി കൊണ്ട് വലിയ രക്തചൊരിച്ചില്‍ ഒഴിവാക്കി ഭരണം പിടിച്ചെടുക്കാന്‍ സഖാവിനു സാധിച്ചു. ജനനന്മയ്ക്ക് മുമ്പില്‍ ബന്ധങ്ങള്‍ക്ക് വിലയില്ല എന്ന ശക്തമായ സന്ദേശം ഇതിലൂടെ സഖാവ് നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം ശിശുപാലവധതിലൂടെ തന്റെ ആശയങ്ങള്‍ കുറെ കൂടെ വ്യക്തമാക്കാനും സഖാവിനു സാധിച്ചു. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഒരു യുദ്ധ മുഖത്ത് ബന്ധുക്കള്‍ക്കെതിരെ  ആയുധം എടുക്കാന്‍ വൈമനസ്യം കാണിച്ച സ:അര്‍ജുനനിലെ പോരാളിയെ വിപ്ലവതത്വങ്ങള്‍ ഉപദേശിച്ച് ഉണര്‍ത്തിയതിലൂടെ സ: കൃഷ്ണനിലെ വിപ്ലവ വ്യക്തിത്വം കൂടുതല്‍ ശക്തിയോടെ ജ്വലിക്കുന്ന കാഴ്ച ഒരിക്കലും വിസ്മരിച്ചൂടാ. അന്ന് അര്‍ജുനന് ഉപദേശിച്ച തത്വങ്ങള്‍ 'ദാസ് ഗീത' എന്ന പേരില്‍ ആയിരക്കണക്കിന് സംവ്സ്ത്സരങ്ങള്‍ക്കിപ്പുറം  ഇപ്പോഴും അര്‍ത്ഥ സമ്പുഷ്ടതയോടെ നിലനിക്കുന്നു.   

വ്യക്തമായ രാഷ്ട്രീയ ചതുരത പ്രകടമാക്കി വിദഗ്ധമായ കരുനീക്കങ്ങളിലൂടെ ഇന്ദ്രപ്രസ്ഥത്തിലെ ബൂര്‍ഷ്വാ ശക്തികളെ (ദുര്യോധനന്‍ മുതല്‍പേര്‍) ഇല്ലാതാക്കി സ:യുധിഷ്ടിരനെ ഭരണകര്‍ത്താവാക്കി താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജ്വലിപ്പിച്ച വിപ്ലവാശയങ്ങള്‍ക്ക് ഭാരതമെന്ന വലിയ ക്യാന്‍വാസ് നല്‍കുന്നതില്‍ വിജയിച്ച സഖാവിനെയാണ്‌ കാലപരിണാമതത്തില്‍   നാം കാണുന്നത്. സ്വയം ഭരണചക്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒതുങ്ങി കൂടാന്‍ താല്പര്യമുള്ള വ്യക്തി ആയതുകൊണ്ട് ഒരിക്കലും ഒരു ഭരണ പദവിയും സഖാവ് ചോദിച്ചില്ല.കൊട്ടാരത്തിന്റെ അകത്തളങ്ങലേക്കാള്‍ ജനമദ്ധ്യത്തില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെട്ട ഒരു നേതാവായിരുന്നു കൃഷ്ണന്‍ സഖാവ്. അവസാനം മുതലാളിത്ത വ്യവസ്ഥിതിക്ക് അടിമപ്പെട്ട ഒരു വേടന്‍, യാത്രാമധ്യേ വിശ്രമിക്കുകയായിരുന്ന സഖാവിനെ ചതിയിലൂടെ കൊലപ്പെടുത്തി ആ പുന്യാത്മാവിനെ നമ്മുടെ ഇടയില്‍ നിന്നും പറിച്ചെടുത്തു.

കഴിഞ്ഞ ദിവസം ഭാരതം മുഴുവന്‍ അലയടിച്ച പ്രതിഷേധത്തിനു  (അന്ന് വിറച്ചു തുടങ്ങിയ പ്രാധാന മന്ത്രി ഇപ്പോഴും വിറക്കുകയാണത്രെ)  ഈ കൃഷ്ണ ജയന്തി ദിവസം കൂടുതല്‍ കരുത്തു ലഭിക്കട്ടെ. പല രൂപത്തില്‍, പല ഭാവത്തില്‍ നമ്മുടെ സംസ്കാരമണ്ഡലത്തില്‍ പ്രഭാവം ചെലുത്തുന്ന മുതലാളിത്ത ബൂര്‍ഷ്വാ ശക്തികലോട് പട പൊരുതാന്‍ സ:കൃഷ്ണനെക്കാള്‍ നല്ല ഒരു രക്തസാക്ഷി ഇല്ലതന്നെ!


August 29, 2015

വാമനന്‍ 2015

വാമനന്‍ ഇപ്പോഴാണ് മൂന്നടി മണ്ണ് കേരള സര്‍ക്കാരിനോട് ചോദിക്കുന്നത് എങ്കില്‍:
 
1. ജാതി, മതം, എന്നിവ തെളിയിക്കുന്ന വില്ലെജാപ്പീസര്‍ സാക്ഷ്യപെടുത്തിയ സര്‍ട്ടീട്ടിന്‍റെ കോപ്പികള്‍ + ജനറല്‍ ക്വോട്ട കൈക്കൂലി 
2. സംഗതി വാമനന്‍ ന്യൂനപക്ഷമോ, ഭൂരിപക്ഷത്തിലെ ഭൂരിപക്ഷമോ അല്ലാത്തോണ്ടു സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടാന്‍ അപേക്ഷ
3. അപേക്ഷ നല്‍കി ഒന്നാം കൊല്ലം: ഒന്നുമില്ല 
4. അപേക്ഷ നല്‍കി രണ്ടാം കൊല്ലം: ജന സമ്പര്‍ക്കത്തില്‍ ഒന്നൂടെ ഒരു അപേക്ഷ
5. അപേക്ഷ നല്‍കി മൂന്നാം കൊല്ലം: സിക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം, ചെറിയ രീതിയില്‍ ചാനല്‍ ന്യൂസ്
6. അപേക്ഷ നല്‍കി നാലാം കൊല്ലം: ഭൂമി നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുന്നു
7. അപേക്ഷ നല്‍കി അഞ്ചാം കൊല്ലം: കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ മന്ത്രി വഹ വിദേശ യാത്ര. യാത്ര കഴിഞ്ഞു വന്നപ്പോഴേക്കും മന്ത്രി സഭ കാലാവധി കഴിയുന്നു. എതിര്‍പ്പാര്‍ട്ടിക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭൂമി വാഗ്ദാനം ചെയ്യുന്നു. 
8. അപേക്ഷ നല്‍കി ആറാം  കൊല്ലം: എതിര്‍പാര്‍ട്ടി അധികാരത്തില്‍ വരുന്നു. സവര്‍ന്നാധിപത്യത്തിനെതിരെ പട പോരുതുന്ന പാര്‍ട്ടി അതിനാല്‍ തന്നെ ഭൂമി നല്‍കല്‍ നിര്‍ത്തി വെക്കുന്നു.
9.  അപേക്ഷ നല്‍കി ഏഴ്, എട്ട്, ഒമ്പത്, പത്ത് കൊല്ലങ്ങള്‍: വാമനന്‍ റോഡ്‌ പണിക്ക് വന്ന ബംഗാളികളുടെ കൂടെ റോഡില്‍ കുഴിയുണ്ടാക്കുന്ന പണിക്ക് പോകുന്നു.
10. വാമനന്‍ ആദ്യം അപേക്ഷ നല്‍കിയ അതേ മുഖ്യന്‍ വീണ്ടും ഭൂമി വാഗ്ദാനം ചെയ്ത് വോട്ടു തെണ്ടി വരുന്നു.

11. തുടര്‍ന്ന്‍ വാമനന്റെ സ്വര്‍ഗാരോഹണം.  

August 12, 2015

അവാര്‍ഡ് പ്രീണനം

"അവാര്‍ഡ് ആര്‍ക്കാ കിട്ട്യേ?"
"നിവിനും നസ്രിയക്കും"
"അപ്പൊ ദദ്‌ ദിദന്നെ"
"എന്തന്നെ?"
"ന്യൂനപക്ഷ പ്രീണനം"

"പോടാപ്പ"



വര്‍ഷങ്ങള്‍ക്ക് ശേഷം വായിക്കുന്നവര്‍ക്കായി: രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ച കേരള സംസ്ഥാന സിനിമാ അവാര്‍ഡുകളില്‍ മികച്ച നടന്‍/നടി ആയി നിവിന്‍ പോളിയെയും, നസ്രിയ നസീമിനെയും തിരഞ്ഞെടുത്തത് യോഗ്യരായ പലരെയും തഴഞ്ഞു കൊണ്ടാണ് എന്നു സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന പ്രതികരണത്തിന്റെ പാശ്ചാത്തലത്തില്‍...

July 16, 2015

അഭിനവ കുഞ്ചന്‍നമ്പ്യാര്‍ വാനംനോക്കി!

സീന്‍ ഒന്ന്: കാള പെറ്റു എന്ന് കേട്ട് കയറുമായി ചാടുന്ന വാനംനോക്കി.

സീന്‍ രണ്ട്: അബദ്ധം പറ്റി എന്ന് മനസ്സിലായപ്പോള്‍ "ഞാന്‍ ഈ തൊറെല് ആദ്യമാ, ഇവിടെ കാള പെറില്ല എന്നെനിക്കറിയില്ല" എന്ന് പറഞ്ഞു തടി തപ്പാന്‍ നോക്കുന്നു.

സീന്‍ മൂന്ന്: ശയനപ്രദക്ഷിണം പാളി എന്ന് മനസ്സിലാകുന്നു. "എല്ലാരേം പറ്റിച്ചേ, സംഗതി ആക്ഷേപ ഹാസ്യമാ" എന്ന് പറയുന്ന അഭിനവ കുഞ്ചന്‍നമ്പ്യാര്‍ വാനംനോക്കി!

സീന്‍ നാല്: പാലക്കാരന്‍ മോഷണം തുടരുന്നു, വാനം നോക്കി വാനം നോക്കി ഇരിക്കുന്നു!      

July 11, 2015

ടാബ്ലെറ്റ്

കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്നും ടാബ്ലെറ്റിലേക്ക് മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എല്ലാ വിദ്യാര്‍ദ്ധികള്‍ക്കും എല്ലാ വിഷയങ്ങളുടെ ടാബ്ലെട്ടുകളും ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ സ്വകാര്യ പ്രസ്സുകളില്‍ നിന്നും ടെണ്ടര്‍ വിളിക്കാന്‍ തിരുമാനിച്ചിരിക്കുന്നു.

വിദ്യാഭാസ മന്ത്രി.
(ഒപ്പ്)

June 18, 2015

ലിക്കര്‍ ഫെസ്റ്റപേക്ഷ

രാജ്യത്ത് മദ്യ ഉപഭോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയെക്കുമെന്നു ചില റിപ്പോര്‍ട്ടുകള്‍ വന്നതിനാല്‍, ടി നിയന്ത്രണങ്ങളെ എതിര്‍ക്കുന്നുനതിനു വേണ്ടി രാജ്യം മുഴുവന്‍ പഞ്ചായത്ത് വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ലിക്കര്‍ ഫെസ്റ്റുകള്‍ സംഘടിപ്പിക്കുന്നതിനായി സംഘാടക പരിചയമുള്ള, പേരുദോഷം കേള്‍പ്പിച്ച മുന്തിയ ഇനം കുടിയന്മാരെ ആവശ്യമുണ്ട്. 

താത്പര്യമുള്ളവര്‍ യോഗ്യത തെളിയുക്കാനായി
(a) കഴിഞ്ഞ ഒരു വര്‍ഷത്തെ ബിവറേജസ്/ബാര്‍ ബില്ലുകള്‍,
(b) 'മദ്യം ആരോഗ്യത്തിനു ഉത്തമം' എന്നാ വിഷയത്തില്‍ ആയിരം വാക്കില്‍ കവിയാതെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഉപന്യാസം, 
(c) വീടിലേക്കുള്ള വഴി അടയാളപ്പെടുത്തിയ ഭൂപടം എന്നിവയുമായി അടുത്തുള്ള XYFI ആപ്പീസുമായി ഉടനെ ബന്ധപ്പെടുക! 

പി.എസ് (വി.എസ് അല്ല ട്ടാ): അഭിമുഖ പരീക്ഷ, കുടി മത്സരം എന്നിവയിലൂടെ ആകും തിരഞ്ഞെടുപ്പ്.

May 17, 2015

പപ്പൂന്റെ പ്രതിഷേധം

"നിങ്ങളിൽ ആരെങ്കിലും 10 ലക്ഷത്തിന്റെ സ്യൂട്ട് ധരിക്കാറുണ്ടോ? ഞാൻ ചോദിക്കുകയാണ് "
"ഇല്ല രാജാവേ, അതുപോലെ തോറ്റു തൊപ്പിയിട്ടിരിക്കുമ്പോൾ ഞങ്ങൾ 2 മാസം ലീവെടുത്ത് കറങ്ങാനും പോകാറില്ല"
"നിങ്ങൾക്ക് 500 രൂപേം ബിരിയാണീം തന്ന് ഇവിടെ കൊണ്ടിരിത്തിയിരിക്കുന്നത് ഞാൻ പറയുന്നത് കേട്ട് കയ്യടിക്കാനാ, അല്ലാതെ എന്നോട് കൗണ്ടർ അടിക്കാനല്ല, മനസ്സിലായാ?"
"ശരി, രാജാവേ"
"അപ്പോള്‍ പറഞ്ഞു വന്നത് മോഡി ഭരിക്കുന്നത് കോര്‍പ്പരേറ്റുകള്‍ക്ക് വേണ്ടിയാണ്"
"നിങ്ങ ഭരിച്ചിരുന്നത് അളിയനു വേണ്ടി ആയിരുന്നല്ലോ"
"മമ്മീ...... ഇങ്ങനെ ആണെങ്കില്‍ ഞാന്‍ ഈ കളിക്കില്ല"  

May 15, 2015

അഴിമതി

"എല്ലാ മേഘലകളിലും സംസ്ഥാനത്ത് അഴിമതി കൂടുന്നു"
"അയ്യോ ആന്റണി സാറേ, അതിനു സംസ്ഥാനം ഭരിക്കുന്നത് നമ്മളാ"
"തന്നെ? അപ്പൊ എല്‍ ഡി എഫ്ഫല്ലേ?"
"ഏയ്‌, കൊല്ലം നാലായി, അവര്‍ പോയിട്ട്"
"ഓ, ഞാന്‍ ഈയിടെ ആയി പത്രം ഒന്നും വായിക്കാറില്ല"
"തോന്നി"
"ക്ഷമിക്കണം, സംസ്ഥാനം എന്നത് കേന്ദ്രം എന്ന് മാറി കേള്‍ക്കാന്‍ അപേക്ഷ"