April 28, 2015

ഫ്യൂഡല്‍ തേങ്ങാക്കുല


"പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ തോല്‍പ്പിക്കപ്പെട്ട് കഴിയും വേഗം പരിശീലനമില്ലാത്ത തൊഴിലാളികളായി തൊഴില്‍ കംപോളത്തില്‍ ലഭ്യമാകെണ്ടാവര്‍ എന്നാ ഫ്യൂഡല്‍ സങ്കല്‍പമുള്ളവരാണ് കുട്ടികളുടെ വിജയത്തോടെ അങ്കലാപ്പോടെ സമീപിക്കുന്നത്"

ഇന്നത്തെ (28-04-2015) മാതൃഭൂമി പത്രത്തില്‍ ശ്രീമാന്‍ എമ്മേ ബേബിഅവര്‍കള്‍ എഴുതിയിരിക്കുന്ന ലേഖനത്തിലെ വരികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്. ലീഗ് പോയി കമ്മീസ് വന്നാലെങ്കിലും വിദ്യ-അഭ്യാസം രക്ഷപ്പെടും എന്നൊരു ശുഭപ്രതീക്ഷ ഉണ്ടായിരുന്നു. ഇങ്ങനെയാണ് ഇടത് നേതാക്കന്മാരുടെ ചിന്തകള്‍ പോകുന്നതെങ്കില്‍ അടുത്ത അഞ്ചുകൊല്ലത്തേക്കും വലിയ പ്രതീക്ഷ വേണ്ട.

ധനികര്‍ക്ക് മാര്‍ക്കില്ലെങ്കിലും കാശുകൊടുത്ത് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വാശ്രയ കോളേജുകളില്‍ ചേര്‍ന്ന് ഏതു യോഗ്യത വേണമെങ്കിലം കരസ്ഥമാക്കാം എന്ന വസ്തുത കണക്കിലെടുത്ത് തന്നെ യോഗ്യതാ പരീക്ഷകളെ ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ( കേരളത്തില്‍ ഫ്യൂഡല്‍ വ്യവസ്ഥിതി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് കക്ഷി ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികളില്‍ മാത്രമാണ്) പഴയയ ജന്മി-അടിയാന്‍ വ്യവസ്ഥിതിയുമായി തട്ടിച്ചു നോക്കുന്നത് ഒരു തരത്തില്‍ കാലഹരണപ്പെട്ട രാഷ്ട്രീയ സിദ്ധാന്തങ്ങളാകുന്ന തിമിരം രൂക്ഷമായി തുടരുന്നതിന്‍റെ തെളിവാണ്.

കുട്ടികളുടെ ജാതിയും മതവും വീട്ടിലെ ആസ്തിയും ഒരു കാലത്തും പരീക്ഷാഫലത്തെ സ്വാധീനിച്ചിരുന്ന ഘടകം ആയിരുന്നില്ല. യോഗ്യത ഉള്ളവര്‍ക്ക് പണത്തിന്‍റെ അഭാവത്തെ മറികടന്നു ഉന്നത വിദ്യാഭ്യാസം നേടാനുള്ള പല മാര്‍ഗ്ഗങ്ങളും ഇന്നുണ്ട്. എന്നാല്‍ അവക്കുവേണ്ടി ശ്രമിക്കാതെ കാശുകൊടുത്താല്‍ എല്ലാം കിട്ടും എന്ന അവസ്ഥ ഉണ്ടാക്കിയത് നിങ്ങള്‍ ഒക്കെ തന്നെയാണ്. ഇവിടെ അങ്കലാപ്പ് കുട്ടികളുടെ വിജയത്തെ ഓര്‍ത്തല്ല, എഴുതാനും വായിക്കാനും കണക്കു കൂട്ടാനും പറ്റാത്ത ഇവരൊക്കെ ഭാവിയില്‍ ഏതെങ്കിലും സ്ഥാനത്തെത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന അവസ്ഥ ഓര്‍ത്തിട്ടാണ്.

പത്താംക്ലാസിലോ അല്ലെങ്കില്‍ അതിലും ഉയര്‍ന്ന യോഗ്യതാ പരീക്ഷയിലോ തോല്‍ക്കുന്നവര്‍ ഉടന്‍ തന്നെ ഇവിടെ ജോലി അന്വേഷിച്ചു ഇറങ്ങും എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ സഖാവ് അടുത്തകാലത്തൊന്നും കേരളത്തിലൂടെ സഞ്ചരിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. ഇവിടെ കായിക ശക്തി ആവശ്യമായ (പ്രത്യേക പരിശീലനം ആവശ്യമില്ലാത്ത) എല്ലാ തൊഴില്‍ മേഘലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ വിയര്‍പ്പോഴുക്കുമ്പോള്‍ നമ്മുടെ യുവത്വം ലഹരിയില്‍ മുങ്ങി വിദേശ രാജ്യങ്ങളും സ്വപ്നം കണ്ട് വെറുതെ നടക്കുന്നു. അക്ഷരം കൂട്ടി വായിക്കാന്‍ പോലും പറ്റാത്ത ഇവരെ പാര്‍ട്ടി പ്രവര്‍ത്ത (തല്ലും-വെട്ടും-കൊല്ലും)നത്തില്ലാതെ വേറെ ഒന്നിനും കൊള്ളില്ല!

April 06, 2015

സെസ്സ്

"ടിക്കറ്റ്‌ തന്നോ?"
"ഇല്ല, രണ്ടു രൂപേം തരാനുണ്ട്"
"(ടിക്കറ്റ് കൊടുത്തുകൊണ്ട്) ചാര്‍ജ് മുപ്പത് രൂപ ആക്ക്യത് അറിഞ്ഞില്ലായിരുന്നോ?"
"!!!!????"
"രണ്ടു രൂപ സെസ്സ്"
"അപ്പൊ നാളെ മുതല്‍ ഇതില്‍ കേറണ്ട!"
"ഇഷ്ടം ഉണ്ടെങ്കില്‍ കേറിയാല്‍ മതി. സര്‍ക്കാര്‍ പറയുന്ന പോലെ ചെയ്യാനല്ലേ ഞങ്ങള്‍ക്ക് പറ്റൂ"
"കേയെസ്സാര്‍ടിയെ നശിപ്പിച്ചേ ഈ സര്‍ക്കാര്‍ അടങ്ങു"
--ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍? സ്വസ്തി!