November 28, 2015

ആര്‍ക്കന്‍




(ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

മീഡിയം: ജെല്‍ പെന്‍
സമയം:  ഏകദേശം ഏഴ് മണിക്കൂര്‍


November 24, 2015

ചിന്താവിഷ്ടനായാമിര്‍

"ഞാന്‍ രാജ്യം വിട്ടു പോകാന്‍ തിരുമാനിച്ചു"
"ഓ"
"ഞാന്‍ രാജ്യം വിട്ടു പോകുമെന്ന്"
"ഓ കേട്ടു"
"പോയാല്‍ പിന്നെ വരില്ല"
"നിര്‍ബന്ധമില്ല"
"ഇവിടത്തെ സിനിമേല്‍ അഭിനയിക്കില്ല"
"ഞങ്ങള്‍ സഹിച്ചു"
"ഞാന്‍ പോകും"
"ഇയാളോടല്ലേ പറഞ്ഞെ, പൊക്കോളാന്‍"
  
മീന്‍വയില്‍ ആദര്‍ശ ലിബരലുകള്‍: "അയ്യോ ആമിര്‍ പോകല്ലേ, അയ്യോ ആമിര്‍ പോകല്ലേ"

"ആഹാ, എന്നാ ഞാന്‍ അങ്ങനെ പോകുന്നില്ല. ഈ കുട്ട്യോള്‍ടെ കരച്ചില്‍ കണ്ടു ഇവരെ ഒറ്റയ്ക്കിവിടെ ഇട്ടു പോകാന്‍ മനസ്സ് വരുന്നില്ല"
"ഓ"

November 22, 2015

ഏകാദശി

മഴക്കാര്‍ മൂടിയ ചാരനിറമാര്‍ന്ന ആകാശത്തിനു താഴെ വൃശ്ചിക കാറ്റിന്റെ തണുത്ത കരങ്ങള്‍ ചുറ്റമ്പലത്തിലെ ചിരാതുകള്‍ അധികവും അണച്ചുകഴിഞ്ഞിരിന്നു. ആസന്നമായ മഴയെ പേടിച്ച് അമ്പലത്തില്‍ വന്നവര്‍ മേഘങ്ങളേ നോക്കി കൊണ്ട് എന്തൊക്കെയോ പിറു-പിറുത്തു കൊണ്ട് പ്രദക്ഷിണം വെക്കുന്നു. നമ്പൂരിയെ കുറ്റം പറയുന്നതാവണം. വൈകുന്നേരത്തെ പൂജ കഴിഞ്ഞു നട തുറന്നിട്ടില്ല. മഴക്കാര്‍ കണ്ടിട്ടും കുട എടുക്കാതെ പോന്നവരുടെ വിഷമം ശ്രീകോവിലില്‍ ഇരുന്നു പൂജ ചെയ്യുന്ന നമ്പൂരിക്ക് അറിയുമോ? ഏതായാലും ഞാന്‍ പുറത്ത് രണ്ടു-മൂന്നു പ്രദക്ഷിണം കൂടി വെക്കാന്‍ തിരുമാനിച്ചു. നട അത്ര പെട്ടെന്നൊന്നും തുറക്കില്ല. പോരാത്തതിന് അവിടെ നാമം ജപം കമ്മിറ്റിക്കാര്‍ ഉച്ചത്തില്‍ നാമം ജപിക്കുന്നുമുണ്ട്. പ്രാര്‍ത്ഥനകള്‍ മനസ്സില്‍ ചൊല്ലാന്‍ ഇഷ്ടമുള്ള എനിക്ക് അവിടെ നില്‍ക്കുന്നതിനേക്കാള്‍ സുഖം തണുത്ത കാറ്റുമേറ്റ് പുല്ലില്‍ കൂടി നടക്കാനാണ്.

"കേശു അല്ലെ?"
ആ ചോദ്യം എന്നെ അദ്ഭുതപ്പെടുത്തി. മാഷാണ്. എന്തേ കണ്ടില്ല എന്ന് ഞാന്‍ ഇപ്പൊ വിചാരിച്ചതെ ഉള്ളു.
"അതെ മാഷേ. ഇന്ന് രാവിലെ എത്തി. സുഖമായി പോകുന്നു." അടുത്ത ചോദ്യം ഞാന്‍ ഊഹിച്ചു.
"ഇപ്പൊ അങ്ങനെ ആരേം കാണാറില്ല.... അതുകൊണ്ട് തന്നെ വിശേഷങ്ങള്‍ ഒന്നും..... അറിയാന്‍ പറ്റാറില്ല" മാഷിന്റെ ശബ്ദത്തിന് കാലത്തിന്റെ ഇടര്‍ച്ച ബാധിച്ചിരിക്കുന്നു. 
"മനസ്സിലായി.. കുറെ കാലമായി ഇങ്ങോട്ടൊക്കെ ഇറങ്ങിയിട്ട്. അവള്‍ കൂടി വന്നിട്ടാകാം എന്ന് വിചാരിച്ചു"
"അപ്പൊ ഒറ്റക്കല്ല! എന്നിട്ടെവിടെ? 
"അവള്‍ ഉള്ളില്‍ ഉണ്ട്. ഇത്രയൊക്കെ ആയിട്ടും പ്രാര്‍ത്ഥനക്ക് ഒരു കുറവുമില്ല"
"നമുക്കിനി അതൊക്കെ തന്നെ അല്ലെ ഉള്ളു... എന്നാ നടന്നോളു. എനിക്ക് പ്രദക്ഷിണം വെക്കാനോന്നും പറ്റില്ല"
"ശരി മാഷേ, അപ്പൊ തൊഴുതിട്ടു കാണാം"

ഞാന്‍ മുന്നോട്ടും മാഷ്‌ ചുറ്റമ്പലത്തിലേക്കും നടന്നു.രണ്ടു പ്രദക്ഷിണം കഴിഞ്ഞിട്ടും നട തുറന്നിട്ടില്ല. ഏകാദശി ദിവസമായിട്ടാകണം അമ്പലത്തില്‍ തിരക്ക് ഏറിയിട്ടുണ്ട്. മൂന്നാമതൊരു പ്രദക്ഷിണം കൂടി വെച്ചാല്‍ തിരിച്ചു പോകാനുള്ള ശക്തി ഉണ്ടാകില്ല എന്ന് തോന്നിയതുകൊണ്ട് പടിഞ്ഞാറേ നടയില്‍ അടഞ്ഞു കിടക്കുന്ന ശ്രീകൊവിലിനഭിമുഖമായി ഞാന്‍ നിന്നു. നാമം ജപം സെറ്റിന്റെ അംഗബലം എന്റെ കുട്ടിക്കാലത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. കണ്ണുകള്‍ അടച്ച് ഞാനും അങ്ങനെ നിന്നു.

നട തുറന്നു. തൂക്കു വിളക്കുകളുടെ സ്വര്‍ണ്ണ വെളിച്ചത്തില്‍ ദേവിയുടെ വിഗ്രഹം കാണാന്‍ ഒരു പ്രത്യേക സൌന്ദര്യമാണ്. ഉള്ളിലെ കല്‍വിളക്കും കത്തിച്ചിട്ടുണ്ട്. കുറച്ചു നേരം ആ ഒരു കാഴ്ച നോക്കികൊണ്ടങ്ങനെ നിന്നു. ഒരു പക്ഷെ ഇനി ഇതൊന്നും കാണാന്‍ സാധിച്ചെന്നു വരില്ല. എന്റെ പിന്‍ഗാമികളുടെ നന്മക്ക് വേണ്ടിയും പിന്നെ ഞങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു. പിന്നെ അവള്‍ക്കുവേണ്ടി കാത്തു നിന്നു. അവള്‍ വരാന്‍ പിന്നെയും കുറച്ചു നേരമെടുത്തു. പ്രതീക്ഷിച്ച പോലെ കയ്യില്‍ ഇലക്കീരുണ്ട്.പഴയ പോലെ വഴങ്ങില്ലെങ്കിലും പതിയെ മുട്ട് മടക്കി ഒന്ന് കുനിഞ്ഞു കൊടുത്തു, അവള്‍ക്ക് പ്രസാദം തൊട്ടു തരുവാന്‍. ഒരു തവണ കൂടി ഉള്ളിലേക്ക് നോക്കി പ്രാര്‍ഥിച്ചുകൊണ്ട് പുറത്തെക്കിറങ്ങി.

ആ സമയം ആശുപത്രിയിലെ കോമ വാര്‍ഡിലെ യന്ത്രങ്ങളില്‍ ചുവന്ന അക്ഷരത്തില്‍ അപായ സൂചന തെളിയുകയും അമ്പലമണികളെ പോലെ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. പരിഭ്രാന്തരായി ഓടി വന്ന നഴ്സ് മുറിയുടെ വാതില്‍ തുറന്ന്‍ കട്ടിലിനടുത്ത് എത്തിയപ്പോഴേക്കും അവളുടെ ജീവന്‍ ആകാശത്ത്   ഒരു നക്ഷത്രമായി തെളിഞ്ഞു കഴിഞ്ഞിരുന്നു.