June 15, 2012

നെയ്യാറ്റിന്‍കര ഇലക്ഷന്‍: ഇടതു നോട്ടം

ശെല്‍വരാജിന്റെ ജനപിന്തുണ കുറഞ്ഞു!

2011ല്‍ 54711 വോട്ടുകള്‍ ലഭിച്ച ശെല്‍വരാജിന് ഇത്തവണ ലഭിച്ചത് കേവലം 52528 വോട്ടുകള്‍ മാത്രം. 2183ന്റെ വമ്പന്‍ ഇടിവ്. ഭൂരിപക്ഷത്തിലും ഇതുപോലെ 369 വോട്ടുകളുടെ വമ്പന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.  

UDFനു 2011നെ അപേക്ഷിച്ചു 4520 വോട്ടുകള്‍ കൂടുതല്‍ കിട്ടിയപ്പോള്‍ കേവലം 8517 വോട്ടുകളുടെ കുറവ് മാത്രമേ LDFനു ഉണ്ടായിട്ടുള്ളൂ എന്നത് LDFന്റെ വര്‍ധിച്ചു വരുന്ന ജനപിന്തുണയുടെ തെളിവാണ്. ഈ ജന വിധി മനസ്സിലാക്കി ശെല്‍വരാജ് ഉടന്നെ തന്നെ MLA സ്ഥാനം LDFനു അടിയറ വെച്ചില്ലെങ്കില്‍ തെരുവില്‍ ഇറങ്ങും എന്ന് സ: പനങ്ങരായ്‌ വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഇലെക്ഷന്‍ സര്‍ക്കാര്‍ നയങ്ങളുടെ വിധിയെഴുത്താകും എന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചോടിച്ചുമടക്കിയാതാണെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ശെല്‍വരാജിനെ പോലുള്ള വിഘടന വാദികള്‍ പ്രത്യക്ഷത്തില്‍ പാട്ടിയോടൊപ്പം ആയിരുന്നെങ്കിലും ഇടുക്കിയിലെയും കണ്ണൂരിലെയും പ്രതിക്രിയാവാദികളോടൊപ്പം നിന്ന് കുത്തക മുതലാളിത്ത സാമുദായിക സംഘങ്ങളുമായും മാദ്ധ്യമ സിണ്ടിക്കേട്ടുമായും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടത്തിന്റെ ഭലമായി നെയ്യാറ്റിന്‍കരയിലെ സമാന്യ ജനങ്ങളുടെ താത്വികമായ ചിന്താധാരയില്‍ വന്ന പ്രകടമായ വലതുപക്ഷ ചായ്‌വ് ഒരിക്കലും റാടിക്കല്‍ ആയ ഒരു മാറ്റം അല്ലെങ്കിലും വോട്ടിങ്ങില്‍ അത് പ്രതിഭലിച്ചത്തിന്റെ ഭലമായി ഉണ്ടായ ഈ തിരഞ്ഞെടുപ്പ് ഭലം കേവലം നിയമപരമായ ജയം ആയതുകൊണ്ടും കേരളത്തിലെ ബഹുഭൂരിപക്ഷം ഗുണ്ടകളുടെ പിന്തുണ ഇപ്പോഴും പാര്‍ട്ടിക്കുള്ളതുകൊണ്ടും നെയ്യാറ്റിന്‍കര ഭലത്തെ കുറിച്ച് ഒരു അന്വേഷണം വേണ്ട എന്നാണു പാര്‍ട്ടി തിരുമാനം എന്നും അദ്ദേഹം വ്യകതമാക്കി.

No comments: