July 13, 2013

അഹമ്മോദി

മോദി പട്ടിക്കുട്ടിയെ പറ്റി പറഞ്ഞപ്പോള്‍ അതിനെ പലതുമായി താരതമ്യം ചെയ്യുന്നവരുടെ മാനസിക വ്യഭിചാരമാണ് മോഡിയുടെ ഈ പറയുന്ന 'ഹിന്ദു തീവ്രവാദ'ത്തേക്കാള്‍  അപകടകരം. പുര കത്തിച്ചു വാഴ വെട്ടുന്ന ഇക്കൂട്ടരുടെ മുതലക്കണ്ണീര്‍ ഒരുപക്ഷെ ഉത്തരഖണ്ടിലെ പ്രളയജലത്തേക്കാള്‍ കൂടുതല്‍ ജീവനുകളാകും കവരുക

മനസ്സിലുള്ള കാര്യം മോദി തുറന്നു പറഞ്ഞു. അല്ലാതെ മുതലക്കണ്ണീര്‍ ഒഴുക്കിയില്ല. ഇപ്പോള്‍ ആളോട് കുറച്ചു കൂടി ബഹുമാനം തോന്നുന്നു. ഇനി അഹമ്മദാബാദ്‌ കലാപങ്ങളില്‍ വിഷമം ഉണ്ടെന്നു മാത്രമാണ് മോദി പറഞ്ഞിരുന്നതെന്കില്‍ അത് കുറ്റബോധം കൊണ്ടാണ് എന്നോ അല്ലെങ്കില്‍ കുറ്റസമ്മതമാണ് എന്നോ ഒക്കെ ആകും ഈ ഭീഷ്മാന്തകര്‍ പറഞ്ഞു നടക്കുക.

ഓഫ്‌: മോദി ഗുജറാത്തില്‍ സോളാര്‍ സ്ഥാപിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. ഇനി സരിതയുടെ വീട്ടില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ഒരു ടിക്കറ്റ്‌ കിട്ടണേ എന്നാകും ഇവിടത്തെ രാഷ്ട്രീയക്കാരുടെ പ്രാര്‍ത്ഥന.


1 comment:

Unknown said...

Good, you said it.