February 28, 2014

പ്രകാശത്തുണ്ടുകള്‍

പൊടിക്കാറ്റു വീശുന്ന വഴിയിലൂടെ ബസ് പഞ്ഞുകൊണ്ടിരുന്നു. വലതുഭാഗത്ത് ആകാശത്തില്‍ ജ്വലിക്കുന്ന സൂര്യന്റെ തീക്ഷ്ണരശ്മികള്‍ ഉയര്‍ത്തി വെച്ച ഷട്ടറുകള്‍ ഉള്ള ജനലുകളില്‍ കൂടി സീറ്റുകളില്‍ ഇരുന്നുറങ്ങുന്നവരുടെ കൈകളിലെ ഘടികാര ചില്ലുകളില്‍ പതിക്കുകയും ബസിന്റെ ചുമരുകളില്‍ വെളിച്ചത്തിന്റെ പാറിക്കളിക്കുന്ന തുണ്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ബസില്‍ ഉറങ്ങാതിരിക്കുന്നവര്‍ ചിന്തകളിലും പുറത്തെ കാഴ്ചകളിലും ആണ്ടുപോയതിനാല്‍ അവരാരും പ്രകാശത്തിന്റെ ഈ കളി കണ്ടില്ല. ജീവിതം പാഞ്ഞു പോകുമ്പോള്‍ അവിചാരിതമായി വീണുകിട്ടുന്ന പ്രകാശത്തുണ്ടുകള്‍ അല്‍പനേരത്തേക്ക് മനസ്സിന്റെ പ്രകാശമാനമാക്കുമെങ്കിലും അവ കാണാന്‍ നമുക്ക് കണ്ണുകള്‍ ഉണ്ടോ?

No comments: